ഭാഗവഗീത CH 2. സംഖ്യയോഗം
CH 2 സംഖ്യയോഗം
Verse 46.
യാവാനർഥ ഉദപാനേ സർവതഃ സംസ്കൃതോദകേ താവാൻ സർവേഷു വേദേഷു ബ്രാഹ്മണസ്യ വിജാനതഃ
ഉദപാനേ പൊട്ടക്കുളത്തിൽ; യാവാൻ അർഥഃ - എത്രമാത്രം പ്രയോജനം നേടാമോസർവതഃ സംപ്പുതോദകേ - എങ്ങും നിറഞ്ഞു തുളമ്പി നിൽക്കുന്ന ജലരാശിയിൽതാവാൻ (ഭവതി) - ആ പ്രയോ ജനമൊക്കെ അന്തർഭവിക്കുന്നു; വിജാനതഃ ബ്രാഹ്മണസ്യ സത്യം വേർതിരിച്ചനുഭവിക്കുന്ന ബ്രഹ്മനിഷ്‌ഠന്; സർവേഷു വേദേഷു - എല്ലാ വേദങ്ങളിലും നിന്നു കിട്ടുന്ന പ്രയോജനം; (താവാൻ ഭവതി) - അതുപോലെ തൻ്റെ ബ്രഹ്മനിഷ്ഠയിൽ അന്തർ ഭവിക്കുന്നു എന്നു കാണേണ്ടതാണ്.
പൊട്ടക്കുളത്തിൽ എത്രമാത്രം പ്രയോജനം നേടാമോ എങ്ങും നിറഞ്ഞു തുളുമ്പിനിൽക്കുന്ന ജലരാശിയിൽ ആ പ്രയോജനമൊക്കെ അന്തർഭവിക്കുന്നു. സത്യം വേർതിരിച്ചനുഭവിക്കുന്ന ബ്രഹ്മനിഷ്ഠനു എല്ലാ വേദങ്ങളിലും നിന്നു കിട്ടുന്ന പ്രയോജനം അതുപോലെ തന്റെ ബ്രഹ്മനിഷ്ഠയിൽ അന്തർഭവിക്കുന്നു എന്നു കാണേണ്ടതാണ്.
പൊട്ടക്കുളവും ജലരാശിയും
പൊട്ടക്കുളം, കിണറ് തുടങ്ങിയ ചെറിയ ജലാശയങ്ങളിൽ നിന്നു പരിമിതമായ പ്രയോജനമേ ഉണ്ടാകാറുള്ളൂ. വെള്ളം കുടിക്കാം, കുളിക്കാം, ഏതാനും ചെടികളെയൊക്കെ നനയ്ക്കാം, അത്രതന്നെ. എങ്ങും നിറഞ്ഞുതുളുമ്പി നിൽക്കുന്ന ജലരാശിയിൽ നിന്നാകട്ടെ മുൻപറഞ്ഞ പ്രയോജനമൊരക്ക നേടാവുന്നതിനുപരി അപരിമിതങ്ങളായ മറ്റു പ്രയോജനങ്ങളും ഉണ്ടാക്കാം. എത്രപേർക്കു വേണമെങ്കിലും വെള്ളം കുടിക്കാം. എത്രപേർക്കു വേണമെങ്കിലും നീന്തിക്കളിക്കാം, വളരെയ ധികം സ്ഥലത്തു ജലസേചനം ചെയ്യാം, ഇങ്ങനെ പലതും. പൊട്ടക്കുളം പോലെയാണു കർമം ചെയ്‌തുണ്ടാക്കുന്ന ആനന്ദം. നിറഞ്ഞു തുളമ്പി നിൽക്കുന്ന ജലരാശിയിൽ നിന്നു പകർന്നു കിട്ടുന്നതാണു കിണറ്റി ലെയും കുളത്തിലെയും അൽപ്പജലം, അതുപോലെ സർവത്ര നിറഞ്ഞു നിൽക്കുന്ന ബ്രഹ്മാനന്ദത്തിൻ്റെ വെറും തുള്ളികൾ മാത്രമാണ് ഇന്ദ്രാദി ലോകപാലകന്മാർ പോലുമനുഭവിക്കുന്ന കർമംചെയ്തു കിട്ടുന്ന ലൗകിക സുഖങ്ങൾ. അപ്പോൾ ബ്രഹ്മനിഷ്‌ഠൻ്റെ ബ്രഹ്‌മാനന്ദത്തിൽ അവയെല്ലാം അടങ്ങുമെന്നു പറയേണ്ടതില്ലല്ലോ. അതിനപ്പുറം ബ്രഹ്മാ നന്ദത്തിൽ അപായഭീതി ഒരിക്കലും ഉളവാകുന്നില്ല. അവിടെ ദുഃഖത്തിൻ്റെ നിഴൽപോലുമില്ല. അതു കർമംകൊണ്ട് ഉണ്ടാകുന്നതോ നശിക്കുന്നതോ അല്ല. അതുകൊണ്ടു സുഖമാണ് ജീവിതലക്ഷ്യമെങ്കിൽ നേടേണ്ടതു കർമസുഖമല്ല ബ്രഹ്മസുഖമാണെന്നത്രേ ഭഗവാൻ്റെ വിവക്ഷ. അതിനായി ട്ടാണ് അർജുനനോട് ആത്മവാനായിത്തീരാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കർമംചെയ്‌തു കിട്ടുന്ന ലോകസുഖങ്ങൾ തുച്ഛങ്ങളാണെങ്കിൽ പിന്നെ എന്തിനു കർമം ചെയ്യണം? കർമമാർഗമുപേക്ഷിച്ചു സന്ന്യാസം വരിച്ചുകൂടെ? കർമം ചെയ്യുകയാണെങ്കിൽ ബുദ്ധി ഫലകാംക്ഷയിൽ പെട്ടുഴലുകില്ലേ? കർമം ചെയ്യലും ആത്മവാനാകലും ഒരുമിച്ചെങ്ങനെ സാധിക്കും? ഈ ചോദ്യങ്ങൾക്കുത്തരമാണടുത്ത പദ്യം. കർമയോഗര ഹസ്യം വെളിപ്പെടുത്തുന്ന ഒരു പ്രധാന പദ്യമാണിത്:
Verse 47.
കർമണ്ണ്യേ വാധികാരസ്തേ മാ ഫലേഷു കദാചന മാ കർമഫലഹേതുർഭൂർമാ തേ സംഗോ സ്ത്വകർമണി
തേ - നിനക്ക്; കർമണി ഏവ അധികാരഃ - കർമത്തിൽ മാത്രമേ അധികാരമുള്ളു; കദാചന - ഒരിക്കലും; ഫലേഷു മാ - കർമഫ ലങ്ങളിൽ അധികാരമുണ്ടെന്നു കരുതരുത്; കർമഫലഹേതുഃ മാ ഭൂഃ - കർമഫലത്തിനു ഹേതുവായിത്തീരരുത്; അകർമണി തേ സംഗഃ മാ അസ്‌തു കർമം ചെയ്യായ്കയെന്ന അലസതയിൽ നീ സംഗബദ്ധനാവുകയും അരുത്.
നിനക്ക് കർമത്തിൽ മാത്രമേ അധികാരമുള്ളൂ; കർമഫലങ്ങളിൽ അധികാരമുണ്ടെന്നു കരുതരുത്; കർമഫലത്തിനു ഹേതുവായിത്തീരരുത്; കർമം ചെയ്യാതിരിക്കുകയെന്ന അലസതയിൽ നീ സംഗബദ്ധനായിത്തീരുകയും അരുത്.
കർമണ്യവാധികാരഃ
അഭ്യസിച്ചുറപ്പിച്ച കർമവാസനകളുമായി ജീവിതരംഗത്തെത്തിച്ചേ രുന്ന ഒരു ലൗകികനു തൻ്റെ കർമമാർഗത്തെ സത്യോന്മുഖമാക്കി ജീവിതം ധന്യമാക്കാനുള്ള നാലു പ്രധാന കാര്യങ്ങളാണ് ഈ ശ്ലോക ത്തിൽ വിവരിച്ചിരിക്കുന്നത്. ഇതിലെ അധികാരപദത്തിന് അർഹത എന്നാണർഥം. അർജുനനെപ്പോലെ കർമവാസനകൾ സത്യാസത്യ വിചാരം കൊണ്ടു പാകപ്പെട്ടിട്ടില്ലാത്ത ഒരാൾ ഒരിക്കലും ലൗകികമാർഗം ഉപേക്ഷിക്കാൻ അർഹനല്ല. അതായത് അയാൾ ജ്ഞാനനിഷ്ഠയ്ക്കു പ്രാധാന്യമുള്ള സന്ന്യാസം സ്വീകരിക്കാൻ പാടില്ലെന്നർഥം. ഇനി ബാഹ്യമായി സന്ന്യാസം സ്വീകരിച്ചാൽപ്പോലും പ്രാധാന്യേന അയാൾ ലൗകികകർമ മാർഗത്തിൽതന്നെയായിരിക്കും വർത്തിക്കുക. കർമവാ സനകളുടെ ബലം നിമിത്തം അയാൾക്കതിനേ അർഹതയുണ്ടാകൂ. അലംഘനീയമായ ഈ ജീവിതനിയമം ലംഘിച്ചു നിയമങ്ങൾക്കൊന്നും വഴങ്ങാതെ അനേകം പേർ സന്ന്യാസാശ്രമം സ്വീകരിക്കാനിടയായതാണ് ഭാരതത്തിനും വേദാന്തശാസ്ത്രത്തിനും ഒരു വലിയ ശാപമായി ഭവിച്ചത്. സന്ന്യാസത്തിന്റെറെ ബാഹ്യചിഹ്നങ്ങളും ധരിച്ചു ലൗകികന്മാരേക്കാൾ കാമക്രോധലോഭങ്ങൾക്കു വശംവദരായി അനേകംപേർ അലസജീവിതം നയിക്കാനിടയായാൽ ഏതു രാഷ്ട്രത്തിനാണു പതനം സംഭവിക്കാ ത്തത്? ഏതായാലും ഇത് സന്ന്യാസാശ്രമത്തിൻ്റെയോ വേദാന്തശാസ്ത്ര ത്തിന്റെയോ ദോഷമല്ലെന്നോർത്തിരിക്കേണ്ടതാണ്. സന്ന്യാസി ലോക സംഗ്രഹത്തിനായി കർമമാർഗം അവലംബിക്കുന്നത് അത്യന്തം നന്ന്; പക്ഷേ ഒരു കർമബദ്ധൻ പൊടുന്നനെ സന്ന്യാസം സ്വീകരിക്കുന്നത് അത്യന്തം ദോഷം; ഇതാണു നിയമം.
മാ ഫലേഷു കദാചന
അപ്പോൾ അർജുനനെപ്പോലെയുള്ളവർ കർമമാർഗത്തിനു മാത്രമേ അധികാരികളാകുന്നുള്ളൂ. അങ്ങനെയാണെങ്കിൽ കർമഫലങ്ങൾക്കും അവർ പൂർണമായും അർഹരാണെന്നു കരുതിക്കൂടേ? കരുതിക്കൂടായ്ക യല്ല; പക്ഷേ അങ്ങനെ കരുതരുതെന്നാണു ഭഗവാൻ ആവശ്യപ്പെടുന്നത്. കർമത്തിൻ്റെ ഫലം ചിലപ്പോൾ അനുകൂലമാവാം; ചിലപ്പോൾ പ്രതി കൂലമാവാം. അനുഭവഘട്ടം വരുന്നതുവരെ ഫലം അനുകൂലമായിരി ക്കുമോ പ്രതികൂലമായിരിക്കുമോ എന്നു തീർത്തു പറയാൻ ആർക്കും സാധ്യമല്ല. അനുകൂലഫലം കിട്ടുമെന്നു കരുതിയിരിക്കേ അന്തിമ നിമി ഷത്തിൽപ്പോലും അതു പ്രതികൂലമായി മാറാം. മറിച്ചും വരാം. തൽക്കാലം പ്രതികൂലഫലം അനുഭവിക്കുന്നതു ഭാവിയിൽ വലിയ നന്മ യ്ക്കാവാം. തൽക്കാലത്തെ അനുകൂലഫലം ഭാവിദോഷത്തിലും കലാ ശിക്കാം. തുടർന്നു വരുന്ന കർമശൃംഖലയിലെ ഭൂതഭാവികളെക്കുറി ച്ചുള്ള അജ്ഞതയാണ് അനിശ്ചിതബോധത്തിനു കാരണം. ഈ അജ്ഞത മനസ്സിലാക്കാതെ കർമത്തിനൊക്കെ അനുകൂലമായ ഫല മാണ് എല്ലാവരും കൊതിക്കുന്നത്. ആ പ്രതീക്ഷ തകരുന്നതാണു ദുഃഖം. അതുകൊണ്ടു നിവൃത്തിമാർഗമവലംബിച്ചു കർമരംഗത്തു വർത്തിക്കുന്ന ഒരു സത്യാന്വേഷി വാസനകളെ ക്ഷയിപ്പിക്കാൻവേണ്ടി കർമം ചെയ്യുകതന്നെ വേണംഅതേ അവസരത്തിൽ ഈശ്വരബുദ്ധി പുലർത്തി ഫലത്തിൽ ഉദാസീനനായിരിക്കുകയും വേണം. ഫലം അനു കൂലമായാൽ ഭഗവദനുഗ്രഹം. പ്രതികൂലമായാൽ അതും ഭഗവദിച്ചു. ഈ മനോഭാവം വാസനകളെ ക്ഷയിപ്പിച്ച് ഏകാഗ്രബുദ്ധി വളർത്തി സത്യ ത്തോടടുപ്പിക്കും. ഈശ്വരനെ മറന്നു ഫലചിന്തയിൽ മുഴുകുന്ന ബുദ്ധി ഫലത്തിന്റെ അനിശ്ചിതത്വം നിമിത്തം സദാ ചഞ്ചലവും വ്യാകുലവു മായിരിക്കും. ഫലം അനുകൂലമായാൽ അഹങ്കരിച്ചു തുള്ളിച്ചാടും, പ്രത കൂലമായാൽ ശോകപരവശമായി കുഴങ്ങും. രണ്ടായാലും ആത്മലാ ത്തിനു തടസ്സമാവുംഅതുകൊണ്ടു ജീവിതത്തിൽ സത്യാനുഭവമോ കാര്യമായ സുഖമോ കൊതിക്കുന്നയാൾ ഈശ്വരനെ മറന്നു ഫലചിന്ത യിൽ ഒരിക്കലും മനസ്സിനെ വ്യാപരിപ്പിക്കാൻ പാടില്ല.
മാ കർമഫലഹേതുർഭുഃ
മനുഷ്യമനസ്സിനു വ്യാപരിക്കാൻ രണ്ടേ രണ്ടിടമേയുള്ളൂ; ഒന്ന് ഈശ്വരൻ, മറ്റേത് ഏതെങ്കിലും കർമഫലം. ഇതിൽ ഏതിനെ ആശ്രയി ച്ചാലാണോ പരമമായ സുഖവും ശാന്തിയും ലഭിക്കുക അതിനെ ആശ്ര യിക്കാം. ഞാൻ കർമം ചെയ്യുന്നു, ഞാൻ ഫലവും അനുഭവിക്കുന്നു എന്ന ചിന്തയാണ് കർമത്തിനും ഫലത്തിനും ഹേതുവായിത്തീരൽ കർതൃത്വവും ഭോക്തൃത്വവും ഇങ്ങനെ ആവർത്തിച്ചുറപ്പിക്കുന്നതിന്റെ ഫലമായി രാഗദ്വേഷരൂപത്തിലുള്ള കർമവാസനകൾ അന്തക്കരണ ത്തിൽ സഞ്ചയിക്കപ്പെടുന്നു. 'ചില കർമങ്ങൾ ചെയ്യണം, അവയുടെ ഫലം നേടി സുഖിക്കണം' ഈ ചിന്തയാണു രാഗം. 'ചില കർമങ്ങൾ ഒഴിവാക്കണം, അവയുടെ ഫലം അനുഭവിച്ചു ദുഃഖിക്കാൻ വയ്യ' ഈ ചിന്തയാണു ദ്വേഷംഇങ്ങനെ അന്തക്കരണത്തിൽ സഞ്ചയിക്കപ്പെടുന്ന രാഗദ്വേഷങ്ങൾ കർമവും, ഫലവും ആവർത്തിക്കാൻ ഇടയാക്കുന്നു. കർമഫലാവർത്തനങ്ങൾക്കായി വീണ്ടും വീണ്ടും ജനിക്കേണ്ടതായും മരിക്കേണ്ടതായും വരുന്നു. അതുകൊണ്ടാണു കർമഫലഹേതുവായി ത്തീരരുത് എന്നു ഭഗവാൻ അർജുനനെ ഉപദേശിച്ചിരിക്കുന്നത്. ഈശ്വര ബുദ്ധി പുലർത്തി ഫലകാംക്ഷ കൂടാതെ ഈശ്വരാരാധനയായി കർമം ചെയ്യുന്നയാൾ കർമഫലഹേതുവാകാതെ സത്യം തെളിഞ്ഞുകണ്ടു സംസാരചക്രത്തിൽ നിന്നു രക്ഷപ്പെടാൻ ഇടവരുന്നു.
മാ തേ സംഗോസ്ത്വകർമണി
ഫലേച്ഛകൂടാതെ കർമം ചെയ്യണമെന്നു പറഞ്ഞാൽ ഫലം കൈവ രുമ്പോൾ അതുപേക്ഷിക്കണമെന്നല്ല അർഥംഫലസ്വരൂപം അനിശ്ചി തമാകയാൽ സദാ ഫലത്തെ ചിന്തിച്ച് മനസ്സ് ചഞ്ചലമാകുമെന്നുള്ളതു കൊണ്ടു ഫലചിന്തയുടെ സ്ഥാനത്ത് ഈശ്വരചിന്ത ഉറപ്പിക്കണ മെന്നാണ് താൽപ്പര്യം. ഈ വസ്‌തുത ധരിക്കാതെ ഫലകാംക്ഷയില്ലെ ങ്കിൽ പിന്നെ കർമം ചെയ്യേണ്ട കാര്യമില്ലല്ലോ എന്നു ചിലർ വാദിക്കാ റുണ്ട്. ഈ വാദം ഫലേച്ഛയോടെ കർമം ചെയ്യുന്നതിനേക്കാൾ അപ കടം നിറഞ്ഞതാണ്. കർമവാസനയുള്ളയാൾ ബാഹ്യകർമങ്ങൾ ഉപേ ക്ഷിച്ചാൽ ഉറക്കത്തിലെന്നപോലെ അവ അന്തക്കരണത്തിൽ ലയിക്കാ നിടവരും. തുടർന്ന് തമോഗുണം വർധിക്കുകയും ആലസ്യത്തിലും അനാചാരങ്ങളിലും കുടുങ്ങി ജീവിതം വ്യക്തിക്കും സമൂഹത്തിനും പതനകാരണമായിത്തീരുകയും ചെയ്യും. അതുകൊണ്ടാണ് ഭഗവാൻ അകർമണ്യതയിൽ നിനക്കു സംഗം വരരുത് എന്നുപദേശിച്ചിരിക്കുന്നത്. അപ്പോൾ കർമം ചെയ്തേ തീരു, കർമഫലത്തിൽ ആകാംക്ഷയരുത്, കർമവാസനകൾ സഞ്ചയിക്കരുത്അകർമണ്യതയിൽ സംഗം വരരുത് ഇവ നാലുമാണ് കർമമാർഗത്തെ ശോഭനമാക്കിത്തീർത്ത് ആത്മവാ നാകാനുള്ള ഉപായങ്ങൾ.
കർമമാർഗം ഈവിധം ശോഭനമാക്കി ആത്മവാനാകാനുള്ള വ്യക്ത മായ സാധനയാണു യോഗബുദ്ധി അഭ്യസിക്കൽ. മുപ്പത്തൊൻപതാം പദ്യത്തിൽ സൂചിപ്പിച്ച യോഗബുദ്ധിയെ വ്യക്തമായി നിർവചിക്കാനൊ രുമ്പെടുകയാണു ഭഗവാൻ നാൽപ്പത്തിയെട്ടാം പദ്യത്തിൽ.
No comments:
Post a Comment